50 amazing political books that you cannot mis

Wednesday, 22 August 2012

തിലോദകം

പതഞ്ഞൊഴുകുന്ന പമ്പയാണ് മുന്‍പില്‍..   അരനാഴിക പോലും നിന്ന് ആരോടും പരിഭവം പറയാതെ ഒഴുകുന്ന പമ്പ ..  ഈ മണല്‍തിട്ടകള്‍ ജനിമൃതികളുടെ നിലയ്ക്കാത്ത  പൈതൃകം  പേറുന്നവയാണ് ..  പിറവിയിലെ കുറിക്കുന്ന നഷ്ടജാതകങ്ങള്‍ക്ക് വറുതിയിലും വിശപ്പിലും പിന്നെ വിരട്പുരുഷനില്‍ ലയിക്കാനും.... എല്ലാം, എല്ലാം ...കൂട്ടിനുള്ള പമ്പ ...  എന്‍റെ  അമ്മയുടെ പൈതൃകം ഉറങ്ങുന്ന മണ്ണ്...

ഈ മണലില്‍ മാനം നോക്കി ഇങ്ങനെ കിടക്കുമ്പോള്‍, ആശാന്തിയുടെ തുരുത്തില്‍ നിന്നും ഞാനോടിയെത്തുമ്പോള്‍, എന്‍റെ   അമ്മയാവാറുണ്ട് ഈ പുളിനങ്ങള്‍.       ദൂരെ റാന്തലിന്‍റെ   വെളിച്ചത്തില്‍ വള്ളം നിറയെ മണലുമായി മടങ്ങുന്നവര്‍ , തിങ്ങി വളര്‍ന്നു നില്‍ക്കുന്ന കൈതയും കരിമ്പും , താഴെ പള്ളിപ്പാറ   കടവിലെ ചുഴികളില്‍ വീണുടഞ്ഞ കനവുകള്‍ .. ശാലീശ്വ രം ക്ഷേത്ര ത്തില്‍ നിന്നും മടങ്ങുന്ന കോലങ്ങള്‍ ..   അങ്ങകലെ തല ഉയര്‍ത്തിനില്‍ക്കുന്ന വലിയപാലം ..   ഇരുട്ടിലും ഞാനറിയുന്നു ഈ മണല്‍പുറത്തെ പ്രോജ്വല പൈത്രുകം ..

''എന്‍റെ  കുഞ്ഞു ഒന്നും കഴിക്കുന്നില്ല സര്‍ .. ഒന്ന് വന്നു നോക്കിയെങ്കില്‍..''  കണ്ണ് തുറന്നു നോക്കിയപ്പോള്‍ പമ്പ ഇല്ല .. പുരാവൃത്തം സമ്മാനിച്ച  മിഴിനീര്‍ പണിപ്പെട്ടോതുക്കി  ഞാന്‍ നോക്കി....  എന്‍റെ   consultation  മുറിയുടെ വാതിലില്‍ ഒരു വയോധികന്‍...   ഒര്‍മമപ്പെടുത്ത് ലുകളെ  ഓരത്തോതുക്കി കര്‍മനിരതനായി ഞാന്‍ എണീറ്റ്‌ .. ''ഏതു  വാര്‍ഡില്‍ ആണ് ?..  അയാള്‍ എന്തെങ്കിലും പറയും  മുന്‍പേ  സെക്യൂരിറ്റി വന്നയാളെ വലിച്ചു മാറ്റി. .''ഏതോ ഭ്രാന്തന്‍  ആണെന്ന് തോന്നുന്നു സര്‍ ..op ticket  പോലും എടുത്തിട്ടില്ല '' അവര്‍ പറഞ്ഞു ...  ദൈന്യത മുറ്റി  നിന്ന കണ്ണുകളില്‍ വിഭ്രാന്തിയുടെ നിഴലാട്ടം എനിക്ക് കാണാന്‍ കഴിയുമായിരുന്നില്ല ... പറയാന്‍ അര്‍ഹത ഇല്ലാത്തതെന്തോ പറയാന്‍ വന്നവന്‍റെ   ശരീരഭാഷ ... അയാളെ സ്വതന്ത്രനാക്കി  കൈപിടിച്ച് നടന്നപ്പോള്‍ വിറയാര്‍ന്ന സ്വരത്തില്‍... ''മോനെ..ഇന്നലെ വൈകിയാണ് അവരവനെ തന്നു വിട്ടത് ...മെഡിക്കല്‍ കോളേജില്‍ ആയിരുന്നു 17 ദിവസം ..വയറിലെ തുന്നലില്‍ പഴുപ്പുണ്ടത്രേ .. ഉള്ളിലും പഴുപ്പുണ്ട്...ഇനിയും വയറു തുറക്കേണ്ടി വരുമെന്ന് പറഞ്ഞു...''  തോളിലെ തോര്‍ത്തു മുണ്ടാല്‍ വാപോത്തികരഞ്ഞയാള്‍ നിലത്തിരുന്നു...  ഭിത്തിയില്‍ ചാരി നിയന്ത്രണം വിട്ടു കരഞ്ഞു ....  '' ഈ 17 ദിവസവും ആ വൃദ്ധന്‍ കരഞ്ഞിട്ടുണ്ടാവില്ലന്നെനിക്കുറപ്പാണ്''  ...  ഇനിയോരാശ്രയം ഇല്ലെന്ന തിരിച്ചറിവാകം അയാളിലെ ദുര്‍ബലനായ അച്ഛനെ എന്‍റെ  മുന്‍പില്‍ വീണുടഞ്ഞില്ലാതാവാന്‍ പ്രേരിപ്പിച്ചത്.
 hospital  protocol  പുറത്തുള്ള രോഗികളെ നോക്കാന്‍ പാടില്ല എന്നതാണ് ... ദയ ,ദാരിദ്രം എന്നതൊക്കെ അളക്കാന്‍ കഴിയാനാകാത്തതതുകൊണ്ടാവം  ഈ protocol  ളുകള്‍ ഇങ്ങനെ ... counter ല്‍  പറഞ്ഞു , അയാളുടെ കൈപിടിച്ചിറങ്ങുമ്പോള്‍ മനസ്സ് നിറയെ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കരിമേഘപടലങ്ങളാണ് .. ഉയിരിനേ  ഊരി പിടിച്ചു എന്‍റെ  മുന്നിലിരുന്നു നനഞ്ഞ ആ മിഴിയിണകളില്‍ നിന്നും എന്നിലേക്ക്‌ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍....   ,, കരുത്ത്നാണ്‌ ഞാന്‍ ,,,ഒ രു വിജയിയെപോലെ ഇടയ്ക്കിടക്ക് സ്വയം പറഞ്ഞുണരാറുണ്ടിങ്ങനെ  ....   ദയയാണ് വലിയ കരുത്തെങ്കില്‍  പിന്നെയെന്തിനാണ് നമുക്ക് ചുറ്റും ഇത്രയേറെ അനീതികള്‍ ..  ഇത്ര ഉച്ചനീചത്വങ്ങള്‍ .. ''കരുത്ത് അനുകമ്പയാകുമ്പോള്‍ പിന്നെ ഉടമയില്ല ,ഉഴവു  കാളയുമില്ല .ഉടഞ്ഞു വീഴുന്ന ചില ഉപരിപ്ലവ ജാഡകള്‍  മാത്രം....''


''ഇനിയങ്ങോട്ട് വഴി അല്പം മോശം ആണ് സര്‍''   മുന്‍പേ നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു ..  ''എത്ര നേരമായി ഒന്നും കഴിക്കാതെ ആയിട്ട് ''..  വേഗത കുറച്ചു എന്‍റെ  കിതപ്പ് മനസിലാക്കി തിരിഞ്ഞു പറഞ്ഞു...  ''മൂക്കിലും  പിന്നെ മൂത്രം പോകാനും ട്യൂബ് ഇട്ടിട്ടുണ്ട് ..  അവന്‍റെ  പെണ്ണ് രാവിലെ കാപ്പി മൂക്കിലെ ടുബിലൂടെ കൊടുത്തിരുന്നു ..പിന്നെയൊന്നും........'''  മുറിഞ്ഞ കണ്ഠം വാര്‍ധക്യത്തിന്‍റെ  വല്ലയ്മയെ വിളിച്ചോതി,,  ആകുലതകളുടെ ഭാണ്ടാകെട്ടിന്‍റെ  ഭാരവും..

''ഇതാണ് സര്‍ വീട്.''....   കണ്പീലികളില്‍  വന്നിറങ്ങിയ വിയര്‍പ്പിനിടയിലുടെ ഞാനാ വൃദ്ധന്‍റെ  വീട് കണ്ടു ..  ശീമകൊന്നയുടെ വേലിപടര്‍പ്പും  മണല്‍ വിരിച്ച മുറ്റവും ,ചാണകം മെഴുകിയ തറയും, കരിപുരണ്ട ഭിത്തിയും ,നരച്ചു പൊടിഞ്ഞ ഓലക്കെട്ടുകളാല്‍ മേഞ്ഞ ചെറിയ വീട് ..  പടികെട്ടു മുതലേ പുരവസ്തുപ്രദര്‍ശനം നടത്തുന്ന മാളികകളുടെ തോഴുതിനു  കാണും  ഇതിലും വിസ്തൃതി ..   മനസ്സുകള്‍ സമരസപ്പെട്ടു ,ഇനിയങ്ങോട്ട് ഒരുമിച്ചു ...എന്ന ഭാവനയില്‍ കഴിയുന്നതെന്തും ആലയം തന്നെ...

 ഇടത്തോട്ട് തിരിഞ്ഞു ചായിപ്പിലാണ്  അവനെ കിടത്തിയിരിക്കുന്നത് ...  ചുവരില്‍ എന്നും തുടച്ചു വെക്കുന്ന അവന്‍റെ  വിവാഹ ഫോട്ടോ ..  ആ വീട്ടില്‍ പുതിയത് അത് മാത്രമാണെന്നു   തോന്നി പോയി ...  യുറോബാഗില്‍ മൂത്രത്തിന്‍റെ  നിറം കടും ചുവപ്പ്...  മുറിയിലെ ഇരുട്ടില്‍ എന്‍റെ  ടോര്‍ച്ച്  ലൈറ്റ് അവന്‍റെ  കണ്ണിലേക്കു നീണ്ടു.. എന്നെ വിശ്വസിപ്പിക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും പാരാജയപെട്ടുകൊണ്ടിരുന്നു ... കഴുത്തിലേക്കു നീണ്ട കൈകള്‍ ഹൃദയതാളം പരതി ..ഒരിക്കല്‍ കൂടെ എന്‍റെ  ടോര്‍ച്  തെളിഞ്ഞണഞ്ഞു ...

''സര്‍ ..ചായ...''  പിന്‍വിളി അവന്‍റെ  പെണ്ണിന്‍റെ താണ് ..  ഞെട്ടിത്തിരിഞ്ഞ എന്നെ എതിരെറ്റതു അവളുടെ സീമന്ത രേഖയിലെ സിന്ദൂരത്തിന്‍റെ  തീവ്രതയാണ്...   വിവശനായി ആ നരച്ച മുറിയില്‍ നിന്നും ഞാനിറങ്ങി.   പടിക്കെട്ടില്‍ നിന്ന മനുഷ്യന്‍ എന്‍റെ  കണ്ണില്‍ തന്നെ നോക്കിനിന്നു... പിന്നെ മെല്ലെ നോട്ടം പിന്‍വലിച്ചു,  എനിക്ക് വഴി മാറി..  ആ വിറയാര്‍ന്ന കൈകളില്‍ ചുരുട്ടി പിടിച്ച 100 രൂപ നോട്ട് എന്‍റെ  കൈക്കുള്ളിലേക്ക് തിരികി വച്ച് തന്നു ..  ഏറെ പണിപ്പെട്ട് ഞാനത് ആ ശുഷ്കിച്ച  വിരലുകള്‍ക്കിടയിലേക്ക് തിരികെ വച്ചു ...  പലായനത്തിന്‍റെ  വ്യഗ്രതയില്‍ ''കരുത്തന്‍''  ഞാന്‍ മണലിലൂടെ നടന്നു..  പിന്നില്‍ വൈധവ്യം വേറ്റ  പെണ്ണിന്‍റെ   അലമുറ......

''പവിത്രം  പാപനാശനം ..മമ ദോഷ ,പിത്രുദോഷ  വിനാശകം ''..  ഇനി പിതൃക്കളെ മനസ്സില്‍ കരുതി ദര്‍ഭ എടുതോളു..''    ഉരുട്ടിവച്ചിരിക്കുന്ന  വെന്ത ചോറിനു മേലെ എള്ളും  ,പൂവും ,ചന്ദനവും .ചെറുകുളയും പിന്നെ നിന്‍റെ  പെണ്ണിന്‍റെ  വൈധവ്യം വാര്‍ത്ത‍ കണ്ണിരില്‍ തൊടുവിച്ചു ഇലയിലേ ക്കവെക്കുമ്പോഴും പമ്പ ഒഴുകുകയാണ്... അരനാഴിക പോലും നിന്ന് ആരോടും പരിഭവം പറയാതെ ....  ആ മണല്പരപ്പിലൂടെ തലയില്‍ ബലിച്ചോറുമായി പമ്പയുടെ മാറിലേക്ക്‌ ഞാന്‍ നടന്നിറങ്ങുമ്പോള്‍ എന്‍റെ  പിതൃ ക്കള്‍ക്കൊപ്പം  അറിയാത്ത നിന്നെയും ഞാനിരുത്തുന്നു .

വിഷ്ണുലോകം പൂകാന്‍ ..എന്‍റെ   തിലോദകം ......

Tuesday, 21 August 2012

അതിജീവനം

തിളങ്ങുന്ന കണ്ണുകളുമായി  ഒരുപറ്റം  വിദ്യാര്‍ത്ഥികള്‍ ....അലസമായി പറക്കുന്ന മുടിയിഴകളും ,ചെമ്പിച്ച താടിരോമങ്ങളും ,അയഞ്ഞുതൂങ്ങിയ ബനിയനും നിലംപറ്റി ഇഴയുന്ന jeans  ഉം ...അങ്ങനെ ബഹുകൃത വേഷങ്ങള്‍. ഇവരിലാണ് ഞങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുന്നത്‌ .... പ്രതീക്ഷയുടെ നിറമുള്ള ചിറകുകള്‍ മുളയ്ക്കേണ്ടത്  ഇവര്‍ക്ക് ചുറ്റുമാണ് ....

അളവറ്റ  സര്‍ഗശേഷിയുടെയും നിസ്സീമമായ  കാര്യക്ഷമതയുടെയും കൂര്‍ത്തു മൂര്‍ച്ചയുള്ള സാങ്കേതികതികവിന്റെയും, ചെയ്തു തീര്‍ക്കാന്‍ വെമ്പുന്ന ചടുലതയുടെയും എല്ലാം പൊള്ളുന്ന കനലുകള്‍... അല്പനേരം അടുത്തിരുന്നാല്‍ അറിയാം ആ കനലുകളുടെ താപം .  ഒരല്പം വിറയലോടെയാണ് ഞാനും സുഹൃ ത്തുക്കളായ  dr  രാജീവും  രേന്ജിത്തും  അത് തിരിച്ചറിഞ്ഞത്.  ഞങ്ങള്‍ക്ക്  TYAG    എന്ന NGO ഉണ്ടാക്കാന്‍ പിന്നെ മടിച്ചിരിക്കാന്‍ ആയില്ല .....    ''TYAG''    ''youth  with  assertive goodness and  truth''.  ''ജീവസ്സുറ്റ  നന്മയും കാലാതിവര്‍ത്തിയായ സത്യവും നിറയുന്ന  യുവത ''...

ഒരല്പം ചരിത്രം ....വെള്ളനാട് എന്ന കുഗ്രാമത്തിലെ ചാങ്ങയില്‍ ദേവി ക്ഷേത്രം ..പടന്നേറ്റു എന്നാ ചടങ്ങിനു പ്രശസ്ഥമാണ് അവിടുത്തെ ഉത്സവം ..  അതിനു അനുബന്ധമായ്   ലക്ഷങ്ങള്‍  മുടക്കി നടത്തുന്ന കലാപരിപാടികള്‍ ... ''കാണാന്‍ ആണെങ്കിലോ കമ്മിറ്റിക്കാര്‍ മാത്രം''      ഉത്സവപറമ്പുകള്‍ ഒരു കാലത്ത് മലയാളികളുടെ സാംസ്‌കാരിക പ്രവാഹത്തിന്‍റെ   കൈതോടുകള്‍ ആയിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെയും , കാഴ്ച്ചകളുടെയും,  കലാപ്രവര്‍ത്തനങ്ങളുടെയും എല്ലാം വിളനിലം...  ഭക്തിയുടെ കണിക ലവലേശം ഇല്ലാത്തവന്‍ പോലും അഞ്ചു രൂപയുടെ കടലയും വാങ്ങി നിലാവത്തഴിച്ചു വിട്ട  ''കോഴിയെ ''  പോലെ നടന്നിരുന്ന ഉത്സവപറമ്പ് ......  അവിടെയിന്നു ശുഷ്കമായ ജനപങ്കാളിത്തവും  നിലവാരം കുറഞ്ഞ കലാപരിപാടികളും  മാത്രം  ...

ഈ പരിതസ്ഥിതിയില്‍ ആണ് TYAG ആദ്യ പരീക്ഷണം  നടത്താനുറച്ചതു.  ''we  decided  to change  the cultural flow ''.  അതിനു പറ്റിയത് ഉത്സവപറമ്പുകളാണെന്ന് തോന്നി . ഒരല്പം പാളിപോയാല്‍ നാട്ടുകാരുടെ വക കലാപ്രവര്‍ത്തനങ്ങള്‍ നേടിത്തരാന്‍ തക്കവിധം ഉള്ള ഒരു കടും കൈ ...
'അവിടെയാണ് ഈ യുവതയ്ക്ക് ചുറ്റും ഞങ്ങളുടെ സ്വപ്നങ്ങളുടെ ചിറകുകള്‍ മുളച്ചത് ''.  ആ വര്‍ഷത്തെ ഉത്സവപരിപാടികള്‍  ഏട്ടെടുക്കുകയായിരുന്നു  പിന്നീട് .  ഒരുമിച്ചിരുന്നപ്പോള്‍ യുവമനസ്സുകളില്‍ വിരിഞ്ഞത് പ്രവര്‍ത്തികമാക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ആശയങ്ങളുടെ പ്രവാഹം....

അതില്‍ നഗരത്തില്‍ മാത്രം നടത്തപ്പെടാറുള്ള വന്‍കിട കമ്പനികളുടെയും ബ്രാന്‍ഡ്‌കളുടെയും  സഹായത്തോടെ പ്രാവര്‍ത്തികമാകുന്ന ഒരു ആശയം ഏകദേശം എല്ലാവര്‍ക്കും ഒരു പോലെ ബോധിച്ചു ....  ''ഗ്രാമ  അന്തരീക്ഷത്തില്‍ ഉത്സവ പറമ്പില്‍ നാട്ടുകാരുടെ മുന്‍പില്‍ നഗരത്തിലെ മുന്തിയ കോളേജുകളിലെ യുവത്വം ഏറ്റുമുട്ടുന്ന  നൃത്തമത്സരം ''

അന്ന് രാത്രി ആര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല ..വേലിയിലിരുന്ന്‍ പാമ്പ്  വേണ്ടാഞ്ഞിടത്  എത്തിയ തരം  ഒരു feeling ... പിറ്റേന്ന് ഒറ്റ ശ്വാസത്തില്‍ എല്ലാവരും പറഞ്ഞു   ''നമുക്കിതങ്ങു വിടാം ,,എന്തിനാ വെറുതെ ...ഇതൊക്കെ കാരണവന്മാര് അമ്മാവന്മാര് നടത്തിക്കൊള്ളും ..'''   കീറാമുട്ടി ഒഴിവാക്കിയ സന്തോഷത്തില്‍ പിരിഞ്ഞവര്‍ക്കു വൈകിട്ട് രേഞജിത്തിന്‍റെ  sms .. ''karyavattam  uck and  paacet  ready ''...തിരിച്ചു ''''medical  college  and  dental college  ready എന്ന് sms  ചെയ്യാതിരിക്കാന്‍ എനിക്കും ആവില്ലായിരുന്നു...

അരദിവസം കൊണ്ട് ബ്രോഷേര്‍ റെഡി . ഫണ്ട്‌ നേടാന്‍ മുന്തിയ മൊബൈല്‍ രാജാക്കന്മാരെ സമീപിച്ചത് ഞാനും രേഞജിത്തുമാണ് .. ''കുഗ്രാമത്തില്‍ പരസ്യം നല്‍കാന്‍ airtel നു  വയ്യ പോലും ''.  ചാടി ഒരു ചവിട്ടു കൊടുക്കനാണ്  തോന്നിയത്.  കറവക്കാരന്‍ പോലും മൊബൈലില്‍ GPRS  എടുക്കുന്ന കാലത്താണ് അവന്‍റെ  ഒരു കുത്തക അഹങ്കാരം .. പിന്നെ മടിച്ചു നിന്നില്ല , ''ചാടി കാലില്‍ വീണു ...''  25,000/- രൂപ തരാം... പക്ഷെ ഒരു വ്യവസ്ഥ ... ഈ ആഴ്ച നടക്കുന്ന ആറ്റുകാല്‍  പൊങ്കാല  സമയത്ത് അവിടെ 50,000  airtel  എന്ന് ലിഖിതം ചെയ്ത വിശറി വിതരണം ചെയ്യണം.....          ''എരിപോരി വെയിലത്തു .കണ്ണുതുറക്കാന്‍ ആവാത്ത പുകയില്‍ ജനസഹസ്രങ്ങളുടെ ഇടയില്‍ 50,000 വിശറി വെറും  ഒരു മണിക്കൂറില്‍ ഞങ്ങള്‍ വിതരണം ചെയ്തു ....'''വെറും ഇച്ഛശക്തി യുടെ പിന്തുണ മാത്രം കൂട്ടിനു'''....

പിന്നെ കോളേജ് ടീമുകളുടെ പിറകെയായി ഓട്ടം ..പ്രിന്‍സിപ്പല്‍ office മുറിയുടെ മുന്നില്‍ കാത്തിരുപ്പും , നേരില്‍  കാണുമ്പോള്‍ ഉത്സവപറമ്പിലേക്ക്  ഞങ്ങളുടെ കുട്ടികള്‍ ഇല്ലേ  ഇല്ല എന്ന തീര്‍ത്തു പറച്ചിലും  , തര്‍ക്കിച്ചു തളരുമ്പോള്‍  ''സമയം ഉണ്ടല്ലോ ,,നോക്കാം'' എന്ന മലക്കംമറിച്ചിലും ..... 15,000/- prize  money അനവധി ടീമുകളെ മോഹിപ്പിച്ചു ...പരുപാടി തുടങ്ങുന്നതിനും ഒരു മണിക്കൂര്‍ മുന്‍പ് വരെ എത്ര team പങ്കെടുക്കും എന്നതിലെ അനിശ്ചിതത്വം .  ആല്‍ച്ചുവട്ടില്‍ ഇരുന്നു കമ്മിറ്റിക്കാരുടെ  അടക്കം പറച്ചില്‍ ... ''ഇത് കഴിഞ്ഞു  കാണാട്ടോ '' എന്നാ ധ്വനിയില്‍ ഉള്ള നോട്ടം ....

പൊടിപറപ്പിച്ചു  ഉത്സവപറമ്പില്‍ വന്ന swift കാര്‍ ഞങ്ങളുടെ ചുട്ടു പഴുത്ത മനസ്സിലേക്ക് വെള്ളം ചീറ്റുന്ന  fireengine പോലെയായിരുന്നു ....''അവര്‍ ഏത്തി ..ആദ്യ team ''.  ദീപാരാധന കഴിഞ്ഞു മടങ്ങാന്‍ ഇറങ്ങിയ ചില കുടുംബങ്ങള്‍ മുന്‍നിരയില്‍ വന്നിരുന്നു.  ധൈര്യം സംഭരിച്ചു വിറയല്‍ പുറത്തു കാട്ടാതെ അറിയിപ്പ് ...  ''tyag  നടത്തുന്ന inter collegeate dance  fest അല്പസമയത്തിനകം...''' ആഡംബര കാറുകളില്‍ വന്നിറങ്ങിയ  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആ ഉത്സവപറമ്പ്  മറ്റൊരു കൌതുക കാഴ്ച  ആയിരുന്നു .. നിര്‍മലരായ നാട്ടിന്‍പുറത്തുകാര്‍ അവരെ ഊഷ്മളമായി എതിരേറ്റു ... അമ്മുമ്മമാര്‍ അവരുടെ നെറുകയില്‍ തഴുകി ...വംശനാശം നേരിടുന്ന മുത്തശശി മാരെ കണ്ട യുവത സ്വയം മറന്നു   അവരെ കെട്ടി പിടിച്ചു .. ''ഇതായിരിക്കാം ഞങ്ങള്‍ ഗതിമാറ്റാന്‍ ഉദേശിച്ച  സാംസ്‌കാരിക പ്രവാഹം''... ഇതുതന്നെയാവാം  തലമുറകളുടെ സംഗമവും ഉത്സവങ്ങളുടെ ലക്ഷ്യവും ...'''   പത്തു ടീമുകള്‍ മാറ്റുരച്ച  മത്സരത്തില്‍ uck karyavattom വിജയിച്ചു... മരിയന്‍ കോളേജ് രണ്ടാം സ്ഥാനം നേടി...സൂചി കുത്താന്‍ ഇടം ഇല്ലാത്ത തരത്തില്‍ തിങ്ങിനിറഞ്ഞ ആ ഉത്സവപറമ്പില്‍ നിന്നും ഓരോ ടീമിനും നിര്‍ത്താത്ത കരഘൊഷം  കേള്‍ക്കാമായിരുന്നു...

''നാട്ടാരുടെ ആസ്വാദന നിലവാരം താ ഴ്ന്നതല്ല ,മറിച്ച്  കൊള്ളത്തതിനെ  അവര്‍ തിരസ്കരിക്കുകയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ എന്നത് പകല്‍പോലെ വ്യക്തം  ''

മാസം നക്കാപ്പിച്ച തൊഴിലില്ലായ്മ  വേതനം സര്‍ക്കാരിനാല്‍ നിശ്ചയിക്കപ്പെട്ട , രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോസ്റ്റര്‍ ഒട്ടിച്ചും , ഭരിച്ചു മടുക്കുമ്പോള്‍ രക്തസാക്ഷി ആവാനും നിയോഗിക്കപ്പെട്ട , സിനിമാതാരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനു വേണ്ടി കൊല്ലാനും ചാവാനും ഇറങ്ങി പുറപ്പെട്ട,  രതിവൈകൃതങ്ങളുടെ കാണാലോകത്ത് അലിഞ്ഞുരുകി ഇല്ലാതാവുന്ന കരളിന്‍റെയും ശ്വാസകോശത്തി ന്‍റെയും  ഉടമകളായ അതെ യുവതയുടെ പ്രധിനിധികളാവാന്‍ വയ്യെന്നു വിളിച്ചു പറഞ്ഞവരില്‍ ...  നട്ടെല്ലോടെ സ്വന്തം ആത്മാഭിമാനം ഉയര്‍ത്തിപിടിച്ചു  നിന്ന ഒരു കൂട്ടം യുവതികളും യുവാക്കളും ..... പഠിച്ചും പഠിപ്പിച്ചും അറിഞ്ഞും അറിവ് പകര്‍ന്നും ആദിവാസി കുടിലുകളില്‍ അന്തിയുറങ്ങി അവിടുത്തെ കുട്ടികളെ വിദ്യയുടെ വെള്ളിവെളിച്ചത്തില്‍ എത്തിക്കുന്ന യുവ നക്ഷത്രങ്ങള്‍..... ബോധമണ്ഡലത്തില്‍   കലര്‍പ്പില്ലാത്ത രാഷ്ട്രസ്നേഹവും ആദര്‍ശശുദ്ധിയും ഉള്ള യുവത .. അഴിമതി തുടച്ചു നീക്കാന്‍ ഇറങ്ങി പുറപ്പെട്ട anna hazare യും പ്രതീക്ഷ അര്‍പ്പിച്ചത് ഇതേ യുവത്വത്തിലാണ്‌  ... റാം ലീല മൈതാനത്തു  തടിച്ചു കൂടിയവരില്‍ 80 % ഉം യുവാക്കള്‍ ആയിരുന്നു...  ലിബിയന്‍ dictator  Muammar Muhammad Abu Minyar al-Gaddafi യെ അധികാരത്തില്‍  നിന്നും പുറത്താക്കിയതും ഈ യുവത്വത്തിന്റെ കൂട്ടായ്മയായ facebook  ഇല്‍  വിരിഞ്ഞ ആശയങ്ങളുടെ ചുവടു പിടിച്ചാണ്....

വര്‍ഗ രാഷ്ട്രീയത്തിന്‍റെയും  സ്വത്വ രാഷ്ട്രീയത്തിന്‍റെയും  ദേശീയ പ്രാദേശിക വാദത്തിന്‍റെയും  അതിപ്രസരം  നാടിനെ വികസനമുരടിപ്പിലേക്കും തീവെട്ടിക്കൊള്ളയിലേക്കും, ചൂഷണത്തിലേക്കും, അരാചകത്തിലേക്കും  തള്ളി വിടുമ്പോള്‍ ശരിയുടെ ദിശയിലെ ചൂണ്ടു പലകകള്‍ ആവാന്‍ കഴിയട്ടെ നവയുവതക്ക് .....  ''സ്വന്തം ജനാലയുടെ അഴികളില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കാണുന്ന ലോകം ചെറുതാണെന്നറിഞ്ഞു  കാണാമറയത്തുള്ള  വിങ്ങലുകള്‍ സ്വന്തം നെഞ്ചിലെ നെരിപ്പോടിലേക്കു പകര്‍ന്നുണര്‍ന്നു നവലോകശില്പികള്‍ ആവട്ടെ യുവത........''

Wednesday, 27 June 2012

കറുത്ത ഇരുട്ട്

 




clicked form the heights of seethathodu.....